Tuesday, January 25, 2011

maranadoothan

മരണദൂതന്‍
പാളത്തിനു  നടുവിലൂടെ നടക്കുമ്പോള്‍
കൂടെ നീയുണ്ടായിരുന്നു.
ആരോ ഒരാള്‍ തള്ളിമാറ്റിയപ്പോഴാണ്
ഞാന്‍ തനിച്ചാണ് എന്നറിഞ്ഞത് .
അല്ലെങ്കിലും നിനക്ക് അതായിരുന്നല്ലോ ഇഷ്ടം .
ആള്‍ക്കൂട്ടത്തിനിടയിലെക്കു 
നുഴഞ്ഞു കയറുമ്പോഴും
നിന്റെ സാമിപ്യം എന്നെ തനിച്ചാക്കിയിരുന്നു.
കൂട്ടുകാരുടെ ചിരികള്‍ക്കിടയില്‍
നിറഞ്ഞപ്പോഴും
നീ എന്നെ ഏകാന്തതയിലെക്ക്  തള്ളിവിട്ടിരുന്നു .
അങ്ങനെ
സമൂഹത്തിനു നടുവില്‍ ഞാന്‍ അന്യയായി .
സച്ചിദാനന്തനെ  വായിച്ചപ്പോഴാണ്
നീയുണ്ടായിട്ടും തനിച്ചായതിലെ
വൈരുധ്യം മനസ്സിലായത് .
ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍
നീ കൂടെയുണ്ടായിരുന്നുവെന്നു
പിന്നീട് അമ്മ പറഞ്ഞു.
ഒരുനാള്‍ കൂട്ടരോടെത്തിരിക്കെ
ഞാന്‍ ആദ്യമായി നിന്നെക്കണ്ട്  ഭയന്നു  .
എനിക്ക് ഭ്രാന്താണ് എന്നവര്‍ പറഞ്ഞു .
അന്നാണ്
ഭീകരമായ ഏകാന്തത
എന്നെ മൂടുന്നത് ഞാനറിഞ്ഞത്
ഒടുവിലായ് ഒരു ചോദ്യം മാത്രം
ഞാന്‍ ജനിക്കുന്നതിനു മുന്നേ 
നിനക്കെന്നെ തനിച്ചക്കാമായിരുന്നില്ലേ?
         ---------------------
                         രസിത രാമചന്ദ്രന്‍









 

No comments:

Post a Comment